Latest News :
Latest Post

കാഷ്മീരില്‍ രണ്ട് സഹപ്രവ ര്‍ത്തകരെ ജവാന്‍ സൈനിക ക്യാമ്പില്‍ വെടിവെച്ചു കൊലപ്പെടുത്തി

Written By WebMuhimmath Kasaragod on Tuesday, 21 May 2013 | 14:20

ജമ്മു: കാഷ്മീരിലെ കിഷ്ത്വാറില്‍ സൈനിക ക്യാമ്പില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. പരിക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്. സശസ്ത്ര സീമാ ബെല്‍ ഭടനായ വിജയ് കുമാര്‍ ആണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ അര്‍ധരാത്രിക്കു ശേഷം ഒരു മണിയോടെ വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് അറസ്‌റ് ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിയായ നരീന്ദര്‍ സിംഗ്, വീര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റ ഇരുവരെയും കിഷ്ത്വാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയ് കുമാറിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രവീന്ദര്‍ നാഥ്, ഹബീബ് ഉള്‍ ഇസ്ലാം എന്നീ ജവാന്‍മാര്‍ക്കാണ് പരിക്കേറ്റത്. വിജയ് കുമാറിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹബീബിന് വെടിയേറ്റത്.

Tags: kashmir, soldier, gun fire

ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം ആറ് ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ കസബയിലെ ഫൈസല്‍ മന്‍സിലില്‍ എം. നൗഷാദിനെ (21) യാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.


കരുതല്‍ തടങ്കലിനായി നൗഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി കൊലക്കേസടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ നൗഷാദ്.

Tags: arrest, gunda act, police, anangoor

കുടിവെള്ള ക്ഷാമം: എസ് എസ് എഫ് ജല അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി വിദ്യാനഗറിലെ ജല അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

മാര്‍ച്ചില്‍ ജില്ലാ-സെക്ടര്‍ നേതാക്കളായ സി എന്‍ ജഅ്ഫര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, സിദ്ദീഖ് പൂത്തപ്പലം, കബീര്‍ സഖാഫി ചട്ടഞ്ചാല്‍, അബ്ദുറഹ്മാന്‍ ബേക്കല്‍, ബശീര്‍ സഖാഫി,  ഖ്ബാല്‍ പൊയ്യത്തബയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Tags: SSF, Water Authirity Office march

ഗണേഷിന് മന്ത്രിസ്ഥാനം നല്‍കുന്നതി നെതിരേ പി.സി ജോര്‍ജ്

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെ ഇതിനെതിരേ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തെത്തി. ഗണേഷ് ഇപ്പോഴും പാപിയായി തുടരുകയാണെന്നും ഗണേഷിനെതിരേ യാമിനി ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്. ഗണേഷ് മന്ത്രിസ്ഥാനത്ത് തിരികെയെത്തുന്നത് ധാര്‍മികതയല്ലെന്നും മര്യാദയല്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഗണേഷ് രാജിവെക്കാനുണ്ടായ പ്രശ്‌നം അതേപടി നിലനില്‍ക്കുകയാണ്. ഗണേഷ് കോടതിയില്‍ കൊടുത്ത കടലാസും യാമിനി പറഞ്ഞ കാര്യങ്ങളും ഇല്ലാതാകുന്നില്ല. ഗണേഷിനെ മന്ത്രിയാക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് ബിക്ക് പിന്നീട് കാബിനറ്റ് റാങ്കോടു കൂടി മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാനാകില്ല. അങ്ങനെയെങ്കില്‍ ഒരു എംഎല്‍എ മാത്രമുള്ള ഷിബു ബേബി ജോണിന്റെ പാര്‍ട്ടിക്കും അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും ഇതേ കാബിനറ്റ് റാങ്ക് പദവികള്‍ നല്‍കേണ്ടിവരും. വെറുതെ വേലിയിലിരിക്കുന്ന വയ്യാവേലി എടത്ത് തോളില്‍ വെയ്ക്കുന്ന അനുഭവമായിരിക്കുമിതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കണമെങ്കില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും ഒറ്റക്കക്ഷി ഭരണമാണെങ്കില്‍ മാത്രമേ മുഖ്യമന്ത്രിക്ക് താല്‍പര്യമുളള ആളെ മന്ത്രിയാക്കാനാകൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു. 

ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്കോടെ മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചതാണ്. ഇനി അത് നല്‍കാതിരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെ.എം മാണിക്കും ഇതേ അഭിപ്രായമാണോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയേണ്ടിടത്ത് പറയുമെന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. ഗണേഷ്‌കുമാര്‍ എംഎല്‍എ സ്ഥാനത്തു പോലും തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞു. 

Tags: P.C. George, kerala congress, 

ആഭ്യന്തരത്തെ ചൊല്ലി തര്‍ക്കം; രമേശ് ചെന്നിത്തല തത്ക്കാലം മന്ത്രിസഭയിലേക്കില്ല

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചേരാനുള്ള സാധ്യത മങ്ങി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം മന്ത്രിസഭാ പുനഃസംഘടന ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര വകുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിന് തടസമായതെന്ന് അറിയുന്നു.

ആഭ്യന്തരമൊഴിച്ച് കോണ്‍ഗ്രസ്സിന്റെ പക്കലുള്ള ഏത് വകുപ്പും നല്‍കാമെന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ഇത് നിരസിച്ച രമേശ് താന്‍ കെ.പി.സി.സി പ്രസിഡന്റായി തുടരുകയാണെന്ന് അറിയിച്ചതായാണ് വിവരം. രമേശിന് ഉപമുഖ്യമന്ത്രിസ്ഥാനമോ, ആഭ്യന്തര വകുപ്പോ വേണമെന്ന നിലപാടാണ് ആദ്യം മുതല്‍ ഐ ഗ്രൂപ്പ് സ്വീകരിച്ചത്. എന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തിന് ഘടകകക്ഷികളും അവകാശവാദം ഉന്നയിച്ചതോടെ ആ നീക്കം പാളുകയായിരുന്നു.

ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് ഉറച്ചുനിന്നു. അത് വിട്ടുനല്‍കാനാകില്ലെന്ന് എ ഗ്രൂപ്പും നിര്‍ബന്ധം പിടിച്ചു.

Tags: ramesh chennittala, kpcc president, politics, kerala




ആഭ്യന്തര വകുപ്പ് കിട്ടാതെ രമേശ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന ഐ ഗ്രൂപ്പിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചേരാന്‍ അദ്ദേഹം വിസമ്മതിച്ചത്.

കേന്ദ്രസര്‍വ്വ കലാശാല രജിസ്ട്രാറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

കാസര്‍കോട് : കേന്ദ്രസര്‍വ്വകലാശാല ജോയിന്റ് രജിസ്ട്രാറെ രാഷ്ട്രപതി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കേന്ദ്രസര്‍വ്വകലാശാല രജിസ്ട്രാര്‍ അബ്ദുല്‍ റഷീദിനെയാണ് സസ്‌പെന്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തിയത്. സസ്‌പെന്‍ഷന്‍ ഉത്തരവ് അബ്ദുല്‍റഷീദ് കൈപറ്റി.

കേന്ദ്രസര്‍വ്വകലാശാലയിലെ ഒരു ജീവനക്കാരി രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കോളേജിലെ എത്തിക്‌സ് കമ്മിറ്റി പരാതിയില്‍ അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. മാനവശേഷി വികസന മന്ത്രാലയം റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറുകയും തുടര്‍ന്ന് സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിക്കുകയായിരുന്നു.

Tags:central university in kasaragod, registrar, suspend

കുഞ്ചത്തൂര്‍ അക്രമം: പ്രതികളെ അറസ്റ്റ് ചെയ്യണം- പോപുലര്‍ ഫ്രണ്ട്

മഞ്ചേശ്വരം: കഴിഞ്ഞയാഴ്ച കുഞ്ചത്തൂരില്‍ സംഘ്പരിവാര്‍ നടത്തിയ അക്രമ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളിക്ക് സമീപം ഇരിക്കുകയായിരുന്ന യുവാക്കളേയും നമസ്‌കാരത്തിന് പള്ളിയിലേക്ക് വരികയായിരുന്ന യുവാക്കളേയും അക്രമിച്ച സംഭവത്തില്‍ വിവേചന പരമായാണ് പോലിസ് പെരുമാറുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട പ്രായപൂര്‍ത്തിയാക്കാത്തവരെ പോലും അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്ന നടപടി നീതികരിക്കാനാവില്ല. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. സക്കരിയ്യ ഉദ്യാവരം, മുസ്തഫ മച്ചംപാടി, മുഹമ്മദ് മഞ്ചേശ്വരം, ഹാരിസ് ഉദ്യാവരം, നിയാസ് കുഞ്ചത്തൂര്‍ സംസാരിച്ചു.

Tags: kunjathur attack, police, police station march, popular front

ക്വാര്‍ട്ടേഴ്‌സ് കല്ലെറിഞ്ഞു തകര്‍ത്തു

കാസര്‍ഗോഡ്: ജില്ലാപഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമുഹാജി അടക്കം പ്രതിയായ വധശ്രമക്കേസിലെ പരാതിക്കാരനും കുടുംബവും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സ് രാത്രി ഒരുസംഘം കല്ലെറിഞ്ഞു തകര്‍ത്തു. പൊയിനാച്ചിയിലെ തേജസ് ക്വാര്‍ട്ടേഴ്‌സാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. 19ന് രാത്രി പത്ത് മണിക്ക് പവര്‍കട്ട് സമയത്താണ് സംഭവം. പെര്‍ളടുക്ക വാരിക്കുളം ഹൗസിലെ കെ.വി പ്രദീപും (32) കുടുംബവും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സാണ് തകര്‍ത്തത്. പ്രദീപ് ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആസ്പത്രിയില്‍ ചികില്‍സയിലാണ്. ഭാര്യയും മക്കളും തറവാട് വീട്ടില്‍ പോയിരുന്നു. എന്നാല്‍ അക്രമം നടക്കുന്‌പോള്‍ ക്വാര്‍ട്ടേഴ്‌സില്‍ ആരുമുണ്ടായിരുന്നില്ല.

അക്രമം കണ്ട് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഭയന്നുവിറച്ചു.

കേസില്‍ മൂന്നുപേര്‍ റിമാണ്ടിലാണ്. പാദൂര്‍ കുഞ്ഞാമുഹാജി ജില്ലാ കോടതിയില്‍ മൂന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്.

പണമിടപാട് പ്രശ്‌നത്തെ ചൊല്ലി പ്രദീപിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Tags: Quarters attack, chattachal

ചുഴലിക്കാറ്റ്: ഒക്‌ലഹോമയില്‍ മരണസംഖ്യ 51 ആയി

ഒക്‌ലഹോമസിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സിറ്റിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 51 ആയി. ഇതില്‍ 20 പേര്‍ കുട്ടികളാണ്. 70 കുട്ടികള്‍ ഉള്‍പ്പെടെ 120 ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഏറ്റവും അധികം നാശം വിതച്ചത് തെക്കന്‍ നഗരമായ മൂറെയിലാണ്.
സ്‌കൂള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. സ്‌കൂളിനുള്ളില്‍ പെട്ടാണ് കൂടുതല്‍ കുട്ടികളും മരിച്ചത്. ഏതാനും കുട്ടികളെ കാണാതായെന്നും ഒക്‌ലഹോമ മെഡിക്കല്‍ എക്‌സാമിനേഴ്‌സ് വക്താവ് അറിയിച്ചു.

Tags: US tornado, Oklahoma

കളിച്ചുകൊണ്ടി രിക്കെ രണ്ടര വയസുകാരന്‍ ഏണിപ്പടിയില്‍ നിന്നും വീണു മരിച്ചു

കുമ്പള: കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടരവയസുകാരന്‍ ഏണിപ്പടിയില്‍ നിന്നും വീണു മരിച്ചു. കുമ്പള താഴെ കൊടിയമ്മയിലെ ബഡുവന്‍കുഞ്ഞി അത്തിക്ക ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഫീഖ് (രണ്ടര) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. പിതൃസഹോദരന്‍ അബ്ബാസിന്റെ വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍ : സഹീര്‍ അബ്ബാസ്, മുഹമ്മദ് സിനാന്‍, മുഹമ്മദ് ഷമ്മാസ്.

Tags: obit news, kumbla, death, child
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger