Latest News :
Latest Post

മുഹിമ്മാത്ത് ത്വായിഫ് കമ്മിറ്റി പ്രസി. ഉമര്‍ മുന്നൂര്‍ അന്തരിച്ചു

Written By WebMuhimmath Kasaragod on Wednesday, 19 June 2013 | 21:50

മുഹിമ്മാത്ത് ത്വായിഫ് കമ്മിറ്റി പ്രസി. ഉമര്‍ മുന്നൂര്‍ (42)  അന്തരിച്ചു. ത്വായിഫ്: മുഹിമ്മാത്ത് ത്വായിഫ് കമ്മിറ്റി പ്രസിഡന്‍െ് ഉമര്‍ മുന്നൂര്‍ അന്തരിച്ചു. കുടുംബ സമേതം ത്വായിഫില്‍ താമസിക്കുന്ന ഉമര്‍ മുന്നൂര്‍ ഹ്യദയാഘാതം സംഭവിച്ചു ആശുപത്രിയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു. മുഹിമ്മാത്ത് , സഅദിയ്യ തുടങ്ങിയ സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ പ്രവര്‍ത്തകനും സഹകാരിയുമായിരുന്നു.


ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നല്‍കില്ല; ഒരു ദിവസം ചോദ്യം ചെയ്യാം

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. എന്നാല്‍ ജയിലില്‍ വച്ച് ഒരു ദിവസം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സോളാര്‍ തട്ടിപ്പ് കേസിലും ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ബിജുവിനെ കസ്റ്റഡിയില്‍ വിടുന്നതിനെ പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍ത്തു. രശ്മി ബിജുവിന്റെ നിയമപ്രകാരമുള്ള ഭാര്യയല്ലെന്നും ഭാര്യാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ സാചര്യത്തില്‍ ഏഴുവര്‍ഷം മുനപ് നടന്ന സംഭവത്തില്‍ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഈ വാദം കൂടി പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി ഒരു ദിവസമാക്കി ചുരുക്കിയത്.

അതേസമയം, ബിജുവിനെ സോളാര്‍ തട്ടിപ്പുകേസിലും അറസ്റ്റു ചെയ്തു. കോടതിയുടെ അനുമതിയോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു രേഖപ്പെടുത്തിയത്. അമ്പലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തട്ടിപ്പ് കേസിലാണ് അറസ്റ്റ്. രാവിലെ കോടതി ചേര്‍ന്നയുടന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി അറസ്റ്റിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. അമ്പലപ്പുഴ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടും ഹാജരാക്കി.

Tags: solar plan, arrest, 

വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരു വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: ഇരുപത് കുപ്പി വിദേശമദ്യം കൈവശം വച്ച യുവാവിന് ഒരു വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും.

ഷേണി ചിത്രാജെയിലെ ചനിയയ്ക്കാണ് ജഡ്ജി ഇ.ബി. രാജന്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 

2011 ജൂണ്‍ 21നു കുക്കില റോഡില്‍ വച്ച് ബദിയഡുക്ക എസ്‌ഐ കെ.കുട്ടിക്കൃഷ്ണനും സംഘവുമാണ് മദ്യം പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് ഹാജരായി.

Tags; court, judgement, kasaragod

തട്ടിപ്പുകാരെ രക്ഷിക്കാന്‍ കോടിയേരി ബദ്ധപ്പെടുന്നു; ഇടതിനു മറുപടിയുമായി തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് നടത്തിയ ബിജു രാധാകൃഷ്ണനേയും സരിത എസ് നായരേയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്തിനാണ് പ്രതിരോധിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

തട്ടിപ്പുകാര്‍ നാട്ടിലില്ലെന്ന് സമര്‍ഥിക്കാന്‍ അവരേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നത് സംശയം ജനിപ്പിക്കുന്ന്താണ്് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ തട്ടിപ്പുകാര്‍ തമിഴ്‌നാട്ടിലേക്ക് ചേക്കേറുകയും ഈ സര്‍ക്കാര്‍ വന്നതോടെ തട്ടിപ്പ് നടത്താന്‍ വീണ്ടും കേരളത്തിലെത്തുകയും ചെയ്തുവെന്ന് കോടിയേരി പറഞ്ഞത് തെറ്റാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇവര്‍ കേരളത്തിലുണ്ടായിരുന്നു. അത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടിയേരിയെ വെല്ലുവിളിക്കുന്നു. തെളിയാതിരിക്കുന്ന പല കേസുകളും തെളിയുമെന്ന പരിഭ്രാന്തിയാണ് പ്രതിപക്ഷത്തിന്നുെം തിരുവഞ്ചൂര്‍ ആരോപിച്ചു. 

10,000 കോടിയുടെ അഴിമതി നടത്താനുള്ള നീക്കമായിരുന്നുവെന്ന് പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനുള്ള മറുപടി ജോര്‍ജ് തന്നെ പറയുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ വെച്ചത് അനര്‍ട്ടല്ല. ആര്‍വിജി മേനോന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മെഗാബൈറ്റ് എന്ന സ്ഥാപനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആര്‍വിജി മേനോന്റെ വീട്ടിലുമാണ് മെഗാബൈറ്റ് ആദ്യം ഇത് സ്ഥാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള അമ്മിണി സോളാര്‍ എന്ന കമ്പനിയാണ് മെഗാബൈറ്റ് സോളാര്‍ സ്ഥാപിച്ചത്. ഇവര്‍ തന്നെയാണ് കഴക്കൂട്ടം സൈനിക കേന്ദ്രത്തിലും സോളാര്‍ പാനല്‍ സ്ഥാപിച്ചത്. അനര്‍ട്ടിന്റെ പട്ടികയിലുള്ള കമ്പനി തന്നെയാണിതും. അതിനാല്‍ തന്നെ അതില്‍ അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Tags: tiruvanchoor, solar plant, kerala, politics

ജോര്‍ജിന്റെ വെളിപ്പെടുത്ത ലില്‍ അന്വേഷണം വേണം: വി എസ്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.

പതിനായിരം കോടിയുടെ തട്ടിപ്പ് നടത്തിയത് പ്രതിപക്ഷമല്ല. പിസി ജോര്‍ജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.തട്ടിപ്പിന്റെ വിശദാംശങ്ങള്‍ നിയമസഭയോട് പറയാന്‍ പിസി ജോര്‍ജിനെ അനുവദിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് വിഎസ്് അച്ചുതാനന്ദന്‍ വീണ്ടും ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് പതിനായിരം കോടിയുടെ തട്ടിപ്പ് നടന്നെന്ന് സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പി.സി ജോര്‍ജ് വെളിപ്പെടുത്തിയത്.

സഭയില്‍ തെറ്റായ സമീപനമാണ് സ്പീക്കര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നിരന്തരമായി സഭ ബഹിഷ്‌ക്കരിക്കേണ്ടി വരുന്നത്. സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിതയ്ക്കും ബിജുവിനുമൊപ്പം തന്നെ ഭരണപക്ഷത്തെ പല മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും അതില്‍ പങ്കുണ്ടെന്ന് വ്യക്തമാണ്.
അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിയാത്തതും. 

സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെയാണ് ഈ വിവരങ്ങളെല്ലാം മാധ്യമങ്ങളെ അറിയിക്കേണ്ടതുണ്ട്.
സ്റ്റാഫംഗങ്ങളെ പുറത്താക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് സോളാര്‍ ഇടപാടില്‍ പങ്കുണ്ടെന്നതിന് തെളിവാണെന്നും പ്രതിപക്ഷ സമരങ്ങളെ ടിയര്‍ ഗ്യാസ് ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും വി.എസ് പറഞ്ഞു.

Tags: solar panel, VS, 

കാറില്‍ കടത്തുകയാ യിരുന്ന മാന്‍കൊമ്പുകളു മായി ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാറില്‍ കടത്തുകയായിരുന്ന മാന്‍കൊമ്പുകളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാലിലെ സുനില്‍കുമാറാണ് അറസ്റ്റിലായത്.

 മൂന്നു ലക്ഷം രൂപയോളം വിലവരുന്ന നാലു മാന്‍കൊമ്പുകളാണ് ചിറ്റാരിക്കലില്‍ വെച്ച് ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയത്.

Tags: arrest, chittarikkal, police

യു.കെ.ജി വിദ്യാ ര്‍ത്ഥിയെ സ്ഥലംമാറി ഇറക്കി; തീവണ്ടിക്ക് മുന്നില്‍പെട്ട കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി

കുന്പള: അഞ്ച് വയസുള്ള യു.കെ.ജി വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ സ്ഥലംമാറി രണ്ടരകിലോമീറ്റര്‍ അകലെയുള്ള റെയില്‍പാളത്തിനരികില്‍ ഇറക്കിവിട്ടതായി പരാതി. തീവണ്ടി കടന്നുപോകുന്നതിനിടയില്‍ ട്രാക്കില്‍പെട്ട കുട്ടിയെ പശുവിനെ മെയ്ക്കുകയായിരുന്ന ബേരിക്ക സ്വദേശി സാഹസികമായി രക്ഷിച്ചു. തീവണ്ടിയുടെ ശക്തമായ കാറ്റില്‍ ബോധംകെട്ടുവീണ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം വീട്ടുകാരെ ഏല്‍പ്പിച്ചു.

പെരിങ്കടിയിലെ അഷറഫിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫവാസ്(അഞ്ച്)ആണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. അഷറഫ് ഗള്‍ഫിലാണ്. ഉമ്മ ഫൗസിയ മകനെ റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡില്‍ നിന്ന് വാനില്‍ കയറ്റി അയക്കുകയാണ് പതിവ്. തിരികെ ബസ് എത്തുന്ന മുന്പ് ഉമ്മ ട്രാക്കിനടുത്ത് കുഞ്ഞിനെ കാത്തിരിക്കാറുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഉമ്മ ട്രാക്കിനടുത്ത് വന്ന് കാത്തിരുന്നിരുന്നു. വാന്‍ എത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. അടുത്ത വാനില്‍ വരുമെന്ന് െ്രെഡവര്‍ പറഞ്ഞതിനാല്‍ കാത്തിരിപ്പ് തുടര്‍ന്നു. രണ്ടാമത്തെ വാനില്‍ കുഞ്ഞിയുണ്ടായിരുന്നില്ല. അതോടെ നിലവിളിയായി. നാട്ടുകാര്‍ തിരിച്ചില്‍ തുടങ്ങി.



ഇതിനിടയിലാണ് അരകിലോമീറ്റര്‍ അകലെ ബേരിക്ക റെയില്‍വെ ട്രാക്കില്‍ കുഞ്ഞിനെ ഒരാള്‍ കണ്ടത്. ഒരു വണ്ടി വരുന്നത് കണ്ടതിനാല്‍ ഒരാള്‍ കുഞ്ഞിനെ പിടിച്ചുനിര്‍ത്തി. വണ്ടി കടന്നുപോയശേഷം കുഞ്ഞ് പാളം മുറിച്ചുകടക്കുതിനിടയിലാണ് രണ്ടാമത്തെ ട്രാക്കിലൂടെ മറ്റൊരു വണ്ടി എത്തിയത്. കുറച്ചകലെ പശുവിനെ മേയ്ക്കുകയായിരുന്ന ബേരിക്കയിലെ മൂസ ഓടിയെത്തി കുഞ്ഞിനെ പൊക്കിയെടുത്ത് ട്രാക്കില്‍ നിന്നും ചാടി. തലനാരിഴക്കാണ് രണ്ടുപേരും രക്ഷപ്പെട്ടത്. ബോധരഹിതനായ കുഞ്ഞിനെ തൊട്ടടുത്ത വീട്ടില്‍ കൊണ്ടുപോയി വെള്ളം നല്‍കി. ബോധം തെളിഞ്ഞപ്പോള്‍ കുഞ്ഞിന്റെ ഉപ്പയുടേയും ഉമ്മയുടേയും പേരു പറഞ്ഞു. നാട്ടുകാര്‍ ഉടനെ കുഞ്ഞിനെ ഉമ്മയെ വിളിച്ചുവരുത്തി ഏല്‍പ്പിച്ചു.

Tags: student, railway track, 

ഉത്തരേന്ത്യയില്‍ മരണം 131;73000 തീര്‍ഥാടകര്‍ കുടുങ്ങി

ഡെറാഡൂണ്‍/ഷിംല: ഉത്തരേന്ത്യയില്‍ 131 പേരുടെ ജീവനെടുത്ത മഹാമാരിയില്‍ പ്രശസ്തമായ കേദര്‍നാഥ് ക്ഷേത്രം ചെളിയിലും വെള്ളത്തിലും മുങ്ങി.

നാലു പുണ്യക്ഷേത്രങ്ങളില്‍ പ്രധാനമായ കേദാര്‍നാഥ് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ അന്‍പതുപേര്‍ മരിക്കുകയും 500 പേരെ കാണാതാകുകയും ചെയ്തു. 
കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 

ദാര്‍നാഥ് ക്ഷേത്രകോമ്പൗണ്ടിന്റെ നല്ലൊരുപങ്ക് ഒലിച്ചുപോയി. എന്നാല്‍ ക്ഷേത്രത്തിന്റെ കെട്ടിടത്തിനു കുഴപ്പമൊന്നുമില്ല എന്നാണ് അധികൃതര്‍ പറയുന്നത്. കേദാര്‍നാഥില്‍ മാത്രം 8000 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. നിര്‍ത്താതെ പെയ്യുന്ന കനത്തമഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം എന്നിവമൂലം ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 131 ആയി. ഉത്തരഖണ്ഡില്‍ മാത്രം മരിച്ചവര്‍ 101. രുദ്രപ്രയാഗ് ജില്ലയിലാണ് മഴ ഏറ്റവും കുടുതല്‍ മരണം വിതച്ചത്. ഇവിടെ 40 ഹോട്ടലുകളടക്കം 70 കെട്ടിടങ്ങള്‍ തകര്‍ന്നു. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി, എന്നീ ഹിമാലയന്‍ പുണ്യക്ഷേത്രങ്ങളില്‍ 71,440 തീര്‍ഥാടകരാണു കുടുങ്ങിക്കിടക്കുന്നത്.



കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചലിലും ഉത്തരാഖണ്ഡിലും ഗാതാഗതം താറുമാറായി. ഗംഗ, യമുന നദികളും പോഷക നദികളും കരകവിഞ്ഞതോടെ ഉത്തരാഖണ്ഡിലെ മിക്കയിടങ്ങളും ഒറ്റപ്പെട്ടു. യമുന അപകടരേഖ കവിഞ്ഞ് ഒഴുകുകയാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്നു ഛാര്‍ധാം തീര്‍ഥാടന യാത്ര അധികൃതര്‍ റദ്ദാക്കിയിരുന്നു. ചമോലി ജില്ലയില്‍ 27,040 തീര്‍ഥാടകരും രുദ്രപ്രയാഗില്‍ 25,000 തീര്‍ഥാടകരും ഉത്തരകാശി ജില്ലയില്‍ 9,850 തീര്‍ഥാടകരും കുടുങ്ങിയെന്ന് വിവിധ ദുരന്തനിവാരണ അഥോറിട്ടികള്‍ അറിയിച്ചു.

താലിബാനു മായി അമേരിക്ക ചര്‍ച്ചയ്‌ക്കൊരു ങ്ങുന്നു

ന്യൂയോര്‍ക്ക്: താലിബാനെ അവസാനിപ്പിക്കാനുള്ള അഫ്ഗാന്‍ യുദ്ധം 10 വര്‍ഷം പിന്നിട്ടപ്പോള്‍ അമേരിക്ക ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. താലിബാനുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വരുന്ന ദിവസങ്ങളില്‍ ദോഹയില്‍ വച്ച് ആദ്യവട്ട ചര്‍ച്ച നടത്തും. തങ്ങളുടെ ആദ്യവിദേശ ഓഫീസ് താലിബാന്‍ ദോഹയില്‍ ആരംഭിച്ചിച്ചിരുന്നു. താലിബാനുമായി ചര്‍ച്ചയ്ക്ക് പ്രതിനിധിസംഘത്തെ അയക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍നിന്ന് നാറ്റോെസെന്യത്തിനു പകരം തദ്ദേശീയ സേന സുരക്ഷാചുമതല ഏറ്റെടുത്തതിന്റെ തൊട്ടുപിന്നാലെയാണു അമേരിക്കയുടെ പ്രഖ്യാപനം. എങ്കിലും ചര്‍ച്ച നടക്കണമെങ്കില്‍ അഫ്ഗാന്‍ ഭരണഘടനയെ മാനിക്കണം, അക്രമം ഉപേക്ഷിക്കണം, അല്‍ ക്വയ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കണം എന്നീ ഉപാധികള്‍ അമേരിക്ക താലിബാനു മുന്നില്‍ വയ്ക്കും.

ദീര്‍ഘദൂരമായ ഒരു വഴിയിലേക്കുള്ള ആദ്യപടിയാണിതെന്നും വിജയത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പുമില്ല എന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പലരും രാജ്യദ്രോഹമായാണു പുതിയ നീക്കത്തെ കാണുന്നത്. ദോഹയില്‍ തങ്ങളുടെ ഓഫീസ് തുറന്ന താലിബാന്‍ തങ്ങള്‍ അഫ്ഗാന്‍ അധികൃതരെ കാണുമെന്ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.


Tags: taliban, US, Afghan

മള്ഹര്‍ പ്രാര്‍ത്ഥനാ സമ്മേളനം 1001 അംഗ സ്വാഗത സംഘ കമ്മിറ്റി നിലവില്‍ വന്നു

മഞ്ചേശ്വം : വിശുദ്ധ റമളാനിന്റെ 21-ാം രാവില്‍ വിശ്വാസികള്‍ക്കായി മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 1001 അംഗ സ്വാഗത സംഘം കമ്മിറ്റി നിലവില്‍ വന്നു. മള്ഹര്‍ ചെയര്‍മാന്‍ ഖാസി അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.വൈ.എസ് വൈസ് പ്രസിഡന്റ് സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ ഉള്ളാല്‍ തങ്ങള്‍, അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ അല്‍ ബുഖാരി, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് പൂകുഞ്ഞിതങ്ങള്‍ ഹൈദ്രോസി കല്ലക്കട്ട, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലികഞ്ഞി ഉസ്താദ് ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചമ്പാടി (ഉപദേശക സമിതി),

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ (ചെയര്‍മാന്‍), ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി (വര്‍ക്കിംഗ ചെയര്‍മാന്‍), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് അലവി ജലാലുദ്ധീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി കടലുണ്ടി, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സുലൈമാന്‍ കരിവെള്ളൂര്‍, എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ആലമ്പാടി, കരീം സഅദി ഏണിയാടി, ഇബ്‌റാഹിം ഫൈസി ഉദ്യാവരം, അബ്ബാസ് ഹാജി ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ശുക്കൂര്‍ ഹാജി ഉപ്പള, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മൂസല്‍ മദനി അല്‍ ബിഷാറ, അലങ്കാര്‍ മുഹമ്മദ് ഹാജി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി (വൈസ് ചെയര്‍മാന്മാര്‍),

കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി(ജനറല്‍ കണ്‍വീനര്‍), കന്തല്‍ സൂപ്പി മദനി (വര്‍ക്കിംഗ് കണ്‍വീനര്‍), എ.കെ സഖാഫി കന്യാന, മുഹമ്മദ് സ്വാദിഖ് റസ്‌വി, സുബൈര്‍ യയ്യള, ശാഫി സഖാഫി ഏണിയാടി, അബ്ദുറശീദ് സൈനി കക്കിഞ്ചെ, സിദ്ധീഖ് സഖാഫി ആവളം, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി, മുഹ്‌യിദ്ദീന്‍ കാമില്‍ സഖാഫി തോക്കെ, സിദ്ധീഖ് മോണ്ടുഗോളി, അശ്രഫ് അശ്രഫി ആറങ്ങാടി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി (കണ്‍വീനര്‍മാര്‍),

ഹസ്ബുള്ള തളങ്കര, ഹാരിസ് ഹിമമി പരപ്പ, റഹീം സഖാഫി ചിപ്പാര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജഅ്ഫര്‍ സി.എന്‍, അശ്രഫ് സഅദി ആരിക്കാടി, സിദ്ധീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, ഹാഫിള് അബ്ദുസ്സലാം മുസ്‌ലിയാര്‍ ചെന്നാര്‍, സി.എം റഫീഖ് സഖാഫി മരുദടുക്കം, ജമാല്‍ സഖാഫി ആദൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, അലിക്കുട്ടി ഹാജി അലാമിപ്പള്ളി, അശ്രഫ് നീര്‍ച്ചാല്‍ (പ്രചരണ സമിതി),

എം.പി അബ്ദുല്ല ഹാജി, ശാഫി സഅദി ഷിറിയ, അഹ്മദ് മദനി, നാസര്‍ ബന്താട്, അമീര്‍ അലി ചൂരി, ഷരീഫ് കുണിയ, റിസ്‌വാന്‍ കാഞങ്ങാട്, ഇത്തിഹാദ് മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ഹമീദ് പി, അഹ്മദ് മദനി, റഹീം ഹാജി ചട്ടഞ്ചാല്‍ (ഫിനാന്‍സ്), റസ്സാഖ് അംജദി, മഹ്മൂദ് എ.എം, ഫസല്‍ ബട്ടിപ്പാദവ്, അസീസ് സഖാഫി മച്ചമ്പാടി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, സി.പി. ഹംസ മുസ്‌ലിയാര്‍ കടലുണ്ടി (ലൈറ്റ ആന്റ് സൗണ്ട്). ഉസ്മാന്‍ ഹാജി മള്ഹര്‍ നഗര്‍, ഇംതിഹാസ് പൊസോട്ട്, ശരീഫ് ആലമ്പാടി (ഫൂഡ്),

പി.ബി ബഷീര്‍ പുളിക്കൂര്‍, ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി, സലാം മുഹിമ്മാത്ത് ഡോട്ട്കം, അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം (മീഡിയ) ഹസന്‍ സഅദി പുഞ്ചാവി, സിദ്ധീഖ് സഅദി മഞ്ചേശ്വരം, സുബൈര്‍ സഖാഫി വട്ടോളി, അബ്ദുസ്സമദ് ഹാജി ചാലിയം, ഹാഫിള് അബ്ദുല്‍ ഹമീദ് (സ്വീകരണം), ഹസ്സന്‍ കുഞ്ഞി മാസ്റ്റര്‍ മള്ഹര്‍, സിയാദ് മാസ്റ്റര്‍ മുട്ടം (ലേ ആന്റ് ഓര്‍ഡര്‍).

Tags: malhar, prayer
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger