Latest News :
Latest Post

ഡ്രൈവിങ്ങ് പരിശീലകനെ കാറിടിച്ച് വീഴ്ത്തിയ ശേഷം കടിച്ചു പരിക്കേല്‍പ്പിച്ചു

Written By WebMuhimmath Kasaragod on Saturday, 18 May 2013 | 13:45

കാസര്‍കോട് : ഡ്രൈവിങ്ങ് പരിശീലകനെ കാറിടിച്ച് വീഴ്ത്തിയ ശേഷം കടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. കാസര്‍കോട് ആഞ്ജനേയ െ്രെഡവിങ്ങ് സ്‌കൂള്‍ പരിശീലകന്‍ ബീച്ച് റോഡിലെ സായി (38)യെയാണ് പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാറക്കട്ട ഡ്രൈവിങ്ങ് പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് സംഭവമെന്ന് സായി പറഞ്ഞു. മറ്റൊരു ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമ കാറിലെത്തി ഇടിച്ചു വീഴുത്തുകയായിരുന്നുവെന്നും കേസുകൊടുത്താല്‍ പകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സായി പറഞ്ഞു.

Tags: attack, driving school, injured, 

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഭേദഗതി: ആധാരമെഴുത്തു കാര്‍ മാര്‍ച്ച് നടത്തുന്നു

കാസര്‍കോട് : രജിസ്‌ട്രേഷന്‍ വകുപ്പില്‍ സാധാരക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നടത്തുന്ന ഭേദഗതികള്‍ക്കെതിരെ ആധാര എഴുത്തുകാര്‍ മെയ് 22 ന് സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ വകുപ്പിലെ അന്യായമായ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക, ആധാര എഴുത്തുകാര്‍ക്കെതിരെ കൊണ്ടുവരുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുക, രജിസ്‌ട്രേഷന്‍ ചെയ്യുന്ന ആധാരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, ആധാര എഴുത്ത് തൊഴില്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും. 

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് വി ശങ്കരന്‍ നമ്പൂതിരി, ജില്ലാ പ്രസിഡണ്ട് വി മാധവന്‍ നായര്‍, ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ കൊട്ടറ, ട്രഷറര്‍ പി ആര്‍ കുഞ്ഞിരാമന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, കമ്മിറ്റിയംഗങ്ങളായ കെ ബാലകൃഷ്ണന്‍ നായര്‍, ടി പ്രകാശ് കാമത്ത്, എന്‍ പി രവീന്ദ്രന്‍ സംബന്ധിച്ചു.


Tags: aadar writters, registration department, presmeet, 

സ്വര്‍ണവില കുറഞ്ഞു; പവന് 19,680 രൂപ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 19,680 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞു 2460 രൂപയായി. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ 480 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും വിലയിടിക്കുന്നത്.

Tags: gold rate, gold marketting

ഉപമുഖ്യമന്ത്രി യാകാന്‍ താന്‍ അര്‍ഹനെന്ന് മാണി

കോട്ടയം: യു.ഡി.എഫ് മന്ത്രിസഭയില്‍ ഉപമുഖ്യന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. എന്നാല്‍ ആ ആവശ്യം ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിയാകാനുള്ള യോഗ്യത രമേശ് ചെന്നിത്തലയ്ക്കുണ്ട്. രമേശിനെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്നു. രമേശ് മന്ത്രിയാകുന്നതില്‍ എതിര്‍പ്പുണ്ടെന്ന വാര്‍ത്ത തെറ്റാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസുമാണ്. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടുത്തിയുള്ള പുന:സംഘടന ആലോചിച്ചിട്ടില്ല. ഇത് യു.ഡി.എഫും മന്ത്രിസഭയും ചേര്‍ന്ന് തീരുമാനിക്കുമെന്നും മാണി പറഞ്ഞു.

Tags: k.m. mani, kerala congress, politics, 

ജി മെയിലിലൂടെ ഇനി ലോകത്തെവി ടേക്കും പണവുമയ യ്ക്കാം

ഇനി മുതല്‍ സെര്‍ച്ചും മെയിലും ചാറ്റും മാത്രമല്ല ഗൂഗിള്‍ വഴി സാധ്യമാകുക. ജിമെയിലിലൂടെ നിങ്ങള്‍ക്കിനി ലോകത്തിലെവിടേക്കും പണമയക്കാന്‍ സാധിക്കും. എന്നാല്‍ തല്‍ക്കാലം അമേരിക്കക്കാര്‍ മാത്രം ഇതറിഞ്ഞ് സന്തോഷിച്ചാല്‍ മതി. കാരണം അമേരിക്കയില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഗൂഗിള്‍ ഈ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. റ്റ് രാജ്യങ്ങളിലുള്ളവര്‍ അല്‍പ്പം കൂടി കാത്തിരിക്കണമെന്നര്‍ത്ഥം.

ഗൂഗിള്‍ വാലറ്റ് എന്ന ഗൂഗിളിന്റെ മണി പെയ്മന്റ് സംവിധാനം ജിമെയിലുമായി കൂട്ടിച്ചേര്‍ത്താണ് ഇത് സാധ്യമാക്കുന്നത്. പതിനെട്ടു വയസ്സു തികഞ്ഞ ഏതൊരു അമേരിക്കന്‍ പൗരന്മാര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ആര്‍ക്കാണോ പണം അയക്കേണ്ടത് അവരുടെ ഇമയില്‍ വിലാസം നല്‍കുക. ശേഷം ജിമെയിലിലെ അറ്റാച്ച്‌മെന്റ് ഓപ്പഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന ഡോളര്‍ ബട്ടണ്‍ സെലക്ട് ചെയ്യമ്പോള്‍ എത്ര ഡോളറാണ് അയക്കേണ്ടത് എന്ന് ടൈപ്പ് ചെയ്യുക.


ഇത്തരം ട്രാന്‍സ്ഫറുകള്‍ തികച്ചും സുരക്ഷിതമായിരിക്കുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന് ഉറപ്പ്.

നിലവില്‍ ഡെസ്‌ക്ടോപ്പ് വഴി മാത്രമാണ് പണമയക്കാന്‍ സാധിക്കുക. ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാത്ത ഉപയോഗ്താക്കള്‍ക്ക് ഇത്തരത്തില്‍ പണമയക്കാന്‍ സാധിക്കയുമില്ല. ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഗൂഗിള്‍ പ്രഖ്യാപിച്ചത്.

Tags: g-mail account,  money transfer

ശ്രീശാന്തിനെ കുടുക്കിയത് 'ഓപ്പറേഷന്‍ യു ടേണ്‍'; റെയ്ഡ് പുരോഗമി ക്കുന്നു

ന്യുഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് വിവാദത്തില്‍ ശ്രീശാന്തിനെ കുടുക്കിയത് ഡല്‍ഹി പോലീസ് നടത്തിയ 'ഓപ്പറേഷന്‍ യു ടേണ്‍'. ഡല്‍ഹി പോലീസിലെ ഒരു ഉദ്യോഗസ്ഥന് ഫോണ്‍ ചോര്‍ത്തലിനിടെ യാദൃശ്ചികമായി വീണുകിട്ടി സംഭാഷണമാണ് ഐപിഎല്‍ വാതുവയ്പിനെ കുറിച്ച് സൂചന ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് മാര്‍ച്ച് രണ്ടു മുതല്‍ ഡല്‍ഹി പോലീസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിവരികയായിരുന്നു. ഫ്രീക്കന്‍സി ബ്രേക്കിംഗ് സംവിധാനമുപയോഗിച്ചായിരുന്നു ഫോണ്‍ ചോര്‍ത്തല്‍.

ജിജു ജനാര്‍ദനന്‍ വഴിയാണ് ശ്രീശാന്ത് ഇടനിലക്കാരുമായി ബന്ധപ്പെടുന്നത്. ജിജുവിന്റെ കൊച്ചി ഇടപ്പള്ളിയിലെ വിലാസത്തില്‍ എടുത്ത 9747700019 എന്ന സ്വകാര്യ മൊബൈല്‍ നമ്പര്‍ വഴിയായിരുന്നു ഇടനിലക്കാരെ ബന്ധപ്പെട്ടിരുന്നത്. ജിജുവും ഇടനിലക്കാരും നടത്തിയ സംഭാഷണങ്ങളില്‍ ശ്രീശാന്ത് ഒത്തുകളിക്ക് തയ്യാറാണെന്ന് വ്യക്തമാക്കുന്നു. മെയ് മൂന്നിന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഒത്തുകളിക്കാന്‍ തയ്യാറാണെന്ന് ശ്രീശാന്ത് തയ്യാറാണെന്ന് ജിജു ഇടനിലക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അന്ന് അവസാന ഇലവനില്‍ ശ്രീശാന്ത് ഉള്‍പ്പെടാതെ പോയതിനാല്‍ കോഴ ഇടപാട് നടന്നില്ല.

തുടര്‍ന്ന് മെയ് 9ന് മൊഹാലിയില്‍ നടന്ന കളിയില്‍ ഒത്തുകളിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതിനിടെ ജിജു ഇനടിലക്കാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഉച്ചഭക്ഷണം ശ്രീശാന്തിനൊപ്പമാണെന്ന് ജിജു ഇടനിലക്കാരനെ അറിയിച്ചു. ഒന്‍പതിന് വൈകിട്ട് നാലുമണിക്കാണ് അഡ്വാന്‍സ് തുക ശ്രീശാന്ത് കൈപ്പറ്റിയതെന്നും പോലീസ് വ്യക്തമാക്കി.

അതിനിടെ, വാതുവയ്പുവഴി ലഭിച്ച പണം കണ്ടെത്തുന്നതിന് രാജ്യമെമ്പാടും പോലീസ് വ്യാപകമായി റെയ്ഡ് നടത്തുകയാണ്. ഡല്‍ഹി പോലീസിനെ പ്രത്യേക സെല്‍ മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കൊത്ത എന്നിവിടങ്ങളില്‍ പരിശോധന നടത്തിവരികയാണ്. പോലീസിന്റെ കസ്റ്റഡിയിലുള്ള ചില വാതുവയ്പുകാരുടെ സഹായത്തോടെയാണ് പോലീസ് തെളിവു ശേഖരിക്കുന്നത്.

Tags: IPL, Cricket, Match fixing, 

അല്‍ ഖോബാറില്‍ മലയാളിയുടെ 18,000 റിയാല്‍ പോക്കറ്റടിച്ചു

ദമ്മാം : സൗദി അറേബ്യയിലെ അല്‍ ഖോബാറില്‍ മലയാളിയുടെ പോക്കറ്റടിച്ചു 18,000 റിയാല്‍ നഷ്ടമായി. തിരുവന്തപുരം സ്വദേശി നസീറിനാണ് കഴിഞ്ഞ ദിവസം കോബാര്‍ പ്ലാസയ്ക്ക് സമീപത്തു നിന്നും പണം നഷ്ടമായത്. സുഹൃത്ത് ഏല്‍പ്പിച്ച പണം മറ്റൊരാള്‍ക്ക് കൊടുക്കുന്നതിനായി പോകുമ്പോള്‍ എതിരെ വന്ന ആഫ്രിക്കന്‍ യുവാവ് നസീറുമായി കൂട്ടിയിടിക്കുകയും താഴെ വീണ നസീറിനെ പിടിച്ച് ഏഴുന്നേല്‍പ്പിക്കുകയും ക്ഷമ ചോദിച്ചു പോകുകയും ചെയ്തു.

ആഫ്രിക്കന്‍ യുവാവ് പോയശേഷം പോക്കറ്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായത്. തുടര്‍ന്ന് ആഫ്രിക്കന്‍ യുവാവിനെ കണ്ടെത്താനായി നസീര്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഈ ഭാഗങ്ങളില്‍ മൊബൈല്‍, പര്‍സ് തുടങ്ങിയവ ആഫ്രിക്കന്‍ യുവാക്കള്‍ പിടിച്ചുപറിക്കുന്നത് നിത്യസംഭവമായി മാറുകയാണ്.

Tags; pick pocket, al khobar,

സൗദിയില്‍ വാഹനാപകടം; പിതാവും മകളും ബന്ധുവും മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഖമീസില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്ദുസ്സലാം (45), മകള്‍ ശംന (14), ബന്ധു ശബീര്‍ (23) എന്നിവരാണ് മരിച്ചത്. സലാമിന്റെ ഭാര്യ ഫാത്തിമത്ത് സുഹ്‌റ, മകന്‍ ശുറൈം എന്നിവര്‍ പരിക്കുകളോടെ മഹായില്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകുന്നേരമാണ് മക്കയിലേക്ക് പോയത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി അബഹക്കടുത്ത് മഹായില്‍ കൂട്ടിയിടിക്കുകയായിരുന്നു. അബ്ദുസ്സലാം അപ്പോള്‍ത്തന്നെ മരിച്ചു. ശബീറും ശംനയും പിന്നീട് ആസ്പത്രിയിലാണ് മരിച്ചത്.

അബ്ദുസ്സലാം ഖമീസ് സൈനിക ക്യാമ്പിലെ ജീവനക്കാരനാണ്. ഭാര്യ ഫാത്തിമത്ത് സുഹ്‌റ ഖമീസ് അല്‍ജനൂബ് സ്‌കൂള്‍ അധ്യാപികയും.

Tags: saudi, accident death, umra visitors

നെഞ്ചംപറമ്പി ന്റെ ദുരിതം കാണാന്‍ കളക്ടറെത്തി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷം കുഴിച്ചിട്ട നെഞ്ചംപറമ്പ് കാണാന്‍ കളക്ടറും സംഘവുമെത്തി. വെള്ളിയാഴ്ചയാണ് കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കാറഡുക്കയിലെ നെഞ്ചംപറമ്പ് സന്ദര്‍ശിച്ചത്. എന്‍ഡോസള്‍ഫാന്‍ ഒഴുക്കിയ തോട്, തുരങ്കം എന്നിവ സംഘം പരിശോധിച്ചു. പരിസരവാസികളില്‍നിന്ന് തെളിവെടുത്തു. ഇത് പ്രാഥമിക പരിശോധനയാണെന്ന് കളക്ടര്‍ അറിയിച്ചു. രണ്ടാം ഘട്ടമായി മണ്ണ്, ജലം അടക്കമുള്ളവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു, ഡി.എം.ഒ. (ആരോഗ്യം) ഡോ. പി.ഗോപിനാഥ്, ഡെപ്യൂട്ടി ഡി.എം.ഒ. (ആരോഗ്യം) എം.സി.വിമല്‍രാജ്, എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്.നസീം, കാറഡുക്ക ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍.തന്ത്രി, വൈസ് പ്രസിഡന്റ് പി.ജനനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags: nenchamparamba, collector

ലക്ഷദ്വീപില്‍ ബോട്ടപകടം; രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു


കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബോട്ടില്‍ 27 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തി. കടമത്ത് ദ്വീപില്‍ രാവിലെ 9.30നാണ് സംഭവം. അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് മുങ്ങിയത്.

മൂസ(45), മുഹമ്മദ് കോയ(50), സൈനബി(52) എന്നിവരും  റൌസിയ, അലീസിയ എന്നീ കുട്ടികളുമാണ് മരിച്ചത്.

അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് വരുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കടല്‍ ക്ഷോഭിക്കാനുള്ള സാധ്യത ഉള്ളത് കൊണ്ട് മെയ് 15ന് ശേഷം സ്പീഡ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ലക്ഷദ്വീപിന്റെ യാത്രാ ദുരിതങ്ങളെ ഒരിക്കല്‍കൂടി വിളിച്ചറിയിക്കുന്നതാണ് അപകടം.


Tags: lakshadeep, boat colaps, death news
 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger